ചോദ്യമോ ആർത്തിയോ കൂടാതെ ദാനം കിട്ടിയത് സ്വീകരിക്കൽ അനുവദിക്കപ്പെട്ടിരിക്കുന്നു.
عَنْ سَالِمِ بْنِ عَبْدِ اللَّهِ، عَنْ أَبِيهِ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم كَانَ يُعْطِي عُمَرَ بْنَ الْخَطَّابِ - رضى الله عنه - الْعَطَاءَ فَيَقُولُ لَهُ عُمَرُ أَعْطِهِ يَا رَسُولَ اللَّهِ أَفْقَرَ إِلَيْهِ مِنِّي . فَقَالَ لَهُ رَسُولُ اللَّهِ صلى الله عليه وسلم " خُذْهُ فَتَمَوَّلْهُ أَوْ تَصَدَّقْ بِهِ وَمَا جَاءَكَ مِنْ هَذَا الْمَالِ وَأَنْتَ غَيْرُ مُشْرِفٍ وَلاَ سَائِلٍ فَخُذْهُ وَمَا لاَ فَلاَ تُتْبِعْهُ نَفْسَكَ " . قَالَ سَالِمٌ فَمِنْ أَجْلِ ذَلِكَ كَانَ ابْنُ عُمَرَ لاَ يَسْأَلُ أَحَدًا شَيْئًا وَلاَ يَرُدُّ شَيْئًا أُعْطِيَهُ.
📚സാലിം തൻറെ പിതാവ് അബ്ദുല്ലാഹിബ്നു ഉമ്മർ(റ) ൽ നിന്നും നിവേദനം: ഉമർ(റ) പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്: അല്ലഹുവിന്റെ പ്രവാചകൻ(സ) എനിക്കു ദാനം തന്നിരുന്നു. അപ്പോൾ ഞാൻ പറയും: "എന്നെക്കാൾ ദരിദ്രനായ ഓരാൾക്ക് താങ്കൾ അത് നൽകിയാലും". അങ്ങനെ ഒരിക്കൽ എനിക്കു കുറെ ധനം തന്നു. ഉടനെ ഞാൻ പറഞ്ഞു: "എന്നെക്കാൾ ആവശ്യക്കാരനായ ഒരാൾക്ക് താങ്കൾ ഇതു നൽകിയാലും". തദവസരത്തിൽ പ്രവാചകൻ(സ) ഇപ്രകാരം പറഞ്ഞു: "നീ ഇതു സ്വീകരിക്കുക. ചോദിക്കാതെയോ ആർത്തിയില്ലാതെയോ നിനക്കു കിട്ടുന്ന ഈ ധനം നീ വാങ്ങുക. അതല്ലാത്തതിനു പിന്നാലെ നിൻറെ മനസ്സിനെ നീ പായിക്കരുത്."
(ബുഖാരി: 7164)
(മുസ്‌ലിം: 1045)
No comments:
Post a Comment